Tuesday, November 20, 2007

ജല്‍‌പനങ്ങള്‍.

രാത്രിയിലെ അവസാനത്തെ മഴപെയ്തൊടുങ്ങുമ്പോള്‍ എന്റെയുള്ളിലും ഒരു പെരുമഴ പെയ്തൊടുങ്ങുകയായിരുന്നു.....
ഈ മഴയൊക്കെയും ആരുടെ കണ്ണുനീരാണ്? ആരുടെ പാദങ്ങളിലാണ് കാ‍ലങ്ങളിലൂടെ ഈ മിഴിനീര്‍ നിരര്‍ഥകമായി തൂവുന്നത്?
ആകാശത്തിന്ന് ആരൊടായിരുന്നു പ്രണയം?
ജനിമൃതികള്‍ക്കതീതമായ, അവസാനിക്കാത്ത കാലത്തിന്റെ ഇടവഴിയില്‍ ഈ പ്രപഞ്ചത്തെ തനിച്ചുവിട്ടിട്ട് ആരാണു മാറിനിന്നു കൈകൊട്ടിച്ചിരിക്കുന്നത്?
അറുതിയില്ലാത്ത കാലത്തിന്റെ കൈകളിലകപ്പെട്ടവന്ന് എന്തു മോക്ഷം?
തമാശകള്‍.....
പ്രപഞ്ചത്തിന്റെ മനശ്ചാഞ്ചല്യങ്ങള്‍ എനിക്കു ൠതുഭേദങ്ങള്‍....
മിഴിനീര്‍ വാര്‍ക്കുമ്പോഴെനിക്കു മഴ...ചിരിക്കുമ്പോഴെനിക്കുവസന്തം...
ഏയ്..കരയരുത്...
ഒരേ വിധിയുടെ പങ്കുകാരാണു നാം.
കാലത്തിന്റെ ദൈര്‍ഘ്യമെന്നത് അനുഭവത്തിലാണെന്നറിയില്ലേ...?
നിന്റെ യുഗങ്ങളും..എന്റെ മണിക്കൂറുകളും..ഉറുമ്പിന്റെ നിമിഷങ്ങളും...
ഒരു നാള്‍ നീതി പുലരുകതന്നെ ചെയ്യും.