Wednesday, July 25, 2012

ദർഘാസ് പരസ്യം: എന്നെയും നിന്നെയും പുനർനിർമ്മിക്കൽ.

മഴ

പേമാരിയിൽ
ഇറയത്തേക്ക് വാലൊതുക്കി നിന്ന
ശോഷിച്ച നായയുടെ ഓർമ്മകളിൽനിന്ന്,

അല്ലെങ്കിൽ,

തേക്കിലത്തുളയടവിലൂടെ
ഊർന്നിറങ്ങിയ തുള്ളികൾ
അലൂമിനിയപ്പാത്രത്തിൽ തീർത്ത
അനാദിസംഗീതത്തിൽനിന്ന്,

മോചിതമാകുന്നതിന്റെ
പിറ്റേന്ന്.

പറഞ്ഞില്ലെങ്കിൽ കഴുത്തറുക്കപ്പെടുമെങ്കിൽ,

ഞരക്കങ്ങൾ.
നെടുവീർപ്പുകൾ.
വിറയലുകൾ...

ചൂണ്ടാൻ വിരൽപോലുമില്ലാത്തവ.
മറ്റൊന്നുമല്ലാതെ,
തന്നെത്തന്നെത്തന്നെ.

നിഘണ്ടുവിൽനിന്നും,
ചരിത്രത്തിൽനിന്നും,
നാടുകടത്തപ്പെട്ടവ.

തിരകളുടെ തള്ളിച്ചയില്ലാത്ത
കടൽ.
ലൈലാമജ്നൂനെ
നിത്യഗർഭത്തിലില്ലാത്ത
പ്രണയം.

0 comments: